Sunday, March 21, 2021

മലബാറിലെ ചില ബ്രിട്ടീഷ് സ്മാരകങ്ങള്‍

പൊളിച്ചു നീക്കണം; നമ്മളുടെ നെഞ്ചിലാണീ കല്ല് നാട്ടിവെച്ചത്


1947 ഡിസംബർ 12. സ്വാതന്ത്ര്യം ലഭിച്ച് മാസങ്ങളേ ആയുള്ളൂ. മദ്രാസ് അസംബ്ലിയിൽ ചൂടേറിയ ചർച്ച. മലബാറിൽനിന്നുള്ള സാമാജികൻ പി.കെ. മൊയ്തീൻകുട്ടി സാഹിബ് ഒരു ചോദ്യമുന്നയിച്ചു. മലപ്പുറം വള്ളുവമ്പ്രത്തുണ്ടായിരുന്ന ഹിച്ച്കോക്ക് സ്മാരകം പൊളിച്ചുനീക്കുന്നത് സംബന്ധിച്ചായിരുന്നു ചോദ്യം. ഉത്തരം പറയുന്നത് ആഭ്യന്തരമന്ത്രി ഡോ. പി. സുബ്ബരയ്യ.

വള്ളുവമ്പ്രത്തുണ്ടായിരുന്ന ഹിച്ച്കോക്ക് സ്മാരകം


ചോദ്യം: 1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട, വള്ളുവമ്പ്രത്തെ ഹിച്ച്കോക്ക് സ്മാരകം പോലെ വേറെ വല്ല സ്മാരകങ്ങളും മലബാർ ജില്ലയിലുണ്ടോ?

ഉത്തരം: ഉണ്ട്. 1. കാളികാവിലെ ഇൗറ്റൺ സ്മാരകം. 2. കലാപത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ഒാർമക്കായി കോഴിക്കോട് ജില്ല പൊലീസ് സൂപ്രണ്ട് ഒാഫിസ് കോമ്പൗണ്ടിൽ സ്ഥാപിച്ച സ്മാരകം.1 ആകെ മൂന്ന് സ്മാരകങ്ങൾ.

ഇതിൽ ഹിച്ച്കോക്ക് സ്മാരകം നിരന്തര സമരപ്രക്ഷോഭങ്ങൾക്കൊടുവിൽ ഭരണകൂടം പൊളിച്ചുനീക്കി. അതേസ്ഥലത്ത്, വാഗൺ കൂട്ടക്കൊലയിലെ വാഗണിെൻറ മാതൃകയിൽ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചു. ജങ്ഷനിലുണ്ടായിരുന്ന ഇൗറ്റൺ സ്മാരകം അന്നാട്ടുകാർതന്നെ പൊളിച്ച് തോട്ടിലെറിഞ്ഞു. പകരം പഞ്ചായത്ത് ഒാഫിസ് പണിതു. പക്ഷേ, മൂന്നാമതൊരു സ്മാരകമുണ്ട്. മലബാർ പോരാട്ടങ്ങൾ അതിെൻറ ജ്വലിക്കുന്ന നൂറാം വാർഷികത്തിലെത്തിനിൽക്കുേമ്പാഴും, പിറന്ന മണ്ണിെൻറ മോചനം കിനാകണ്ട് പടക്കിറങ്ങിയ പതിനായിരങ്ങളുടെ സ്മൃതികളെ നോക്കി ഇപ്പോഴും പല്ലിളിച്ചുനിൽക്കുന്ന ഒരു സ്മാരകശില. ഏറനാടിെൻറ വിപ്ലവകവി കമ്പളത്ത് ഗോവിന്ദൻ നായരുടെ ഭാഷയിൽ 'ചാത്തനെ കുടിവെച്ച പോലുള്ള' ഒരു സ്മാരകം. അതും മലബാറിെൻറ നെഞ്ചിൻപുറത്ത്!


നിലംപതിച്ച ഹിച്ച്കോക്ക് സ്മാരകം

മഞ്ചേരി നിന്നഞ്ചാറ് മൈല്
ദൂരവേ മോങ്ങത്തില്
സഞ്ചരിക്കുന്നോർക്ക് കാണാ-
റാകുമാ നിരത്തില്
ചത്ത് പോയ ഹിച്ച്കോക്ക്
സായിവിെൻറ സ്മാരകം
ചാത്തനെ കുടിവെച്ചപോലെ
ആ ബലാലിൻ സ്മാരകം
നമ്മളുടെ നെഞ്ചിലാണാ
കല്ലുനാട്ടിവെച്ചത്
നമ്മളുടെ കൂട്ടരെയാണാ
സുവറ് കൊന്നത്
രാജ്യസ്നേഹം വീറുകൊണ്ട
ധീരരുണ്ടീ നാട്ടില്
രക്ഷവേണമെങ്കിൽ മണ്ടി-
ക്കോട്ടവർ ക്കോട്ടവർ ഇംഗ്ലണ്ടില്.

മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ ചോരയിൽ മുക്കി അടിച്ചൊതുക്കിയ, വാഗൺ കൂട്ടക്കൊ ലയടക്കം പൈശാചികതകൾക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പൊലീസ് സൂപ്രണ്ട് ആർ.എച്ച്. ഹിച്ച്കോക്കിെൻറ ഒാർമക്കായി മലപ്പുറം വള്ളുവമ്പ്രത്ത് സ്ഥാപിച്ച സ്മാരകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1939 ജനുവരിയിൽ പുളിക്കലിൽനിന്ന് വള്ളുവമ്പ്രത്തേക്ക് ഒരു സമരജാഥ നടന്നു. ജാഥക്ക് ആവേശം പകർന്ന് കമ്പളത്ത് ഗോവിന്ദൻ നായർ എന്ന വിപ്ലവ കവി രചിച്ച പടപ്പാട്ടാണിത്. അനീതിക്കും ചൂഷണത്തിനുമെതിരായ പോരാട്ടങ്ങൾക്ക് ഇന്നും ആവേശം പകരുന്ന മൂർച്ചയേറിയ ആവിഷ്കാരം. 1926ലാണ് അസുഖം ബാധിച്ച് ഹിച്ച്കോക്ക് മരിക്കുന്നത്. ആ വർഷംതന്നെ അയാൾക്ക് വേണ്ടി സ്മാരകം നിർമിക്കാൻ ബ്രിട്ടീഷുകാരും അവരുടെ ആശ്രിതരായ തദ്ദേശീയരും തീരുമാനിച്ചു. ഹിച്ച്കോക്കിെൻറ സ്മരണക്കായി മാപ്പിളമാരിൽനിന്ന് പണമൂറ്റി തന്നെയാണ് 1927ൽ ബ്രിട്ടീഷുകാർ സ്മാരകം നിർമിച്ചത്. അന്ന് തുടങ്ങുന്നുണ്ട് ആ സ്മാരകത്തിനെതിരായ മലബാറിലെ സ്വാതന്ത്ര്യദാഹികളുടെ പ്രതിഷേധം.

കോഴിക്കോട് ജില്ല പൊലീസ് സൂപ്രണ്ട് ഒാഫിസ് കോമ്പൗണ്ടിലെ സ്മാരകം

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പ്രസിഡൻറും ടി. മുഹമ്മദ് യൂസുഫ്സെക്രട്ടറിയുമായി ഹിച്ച്ക്കോക്ക് സ്മാരക വിരുദ്ധ കമ്മിറ്റി രൂപംകൊണ്ടു. 2 കമ്മിറ്റി, മദ്രാസ് സംസ്ഥാനത്തിലെ കോൺഗ്രസുകാരനായ മുഖ്യമന്ത്രി രാജഗോപാലാചാരിക്ക് സ്മാരകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. നിരന്തരസമരങ്ങളും ഇടപെടലുകളും സ്മാരകം പൊളിക്കുക എന്ന ആവശ്യവുമായി നടന്നു. ഒടുവിൽ 1946 ഡിസംബർ 27ന് അത് പൊളിച്ച് മലപ്പുറം എം.എസ്.പി ആസ്ഥാനത്തേക്ക് മാറ്റാൻ മദ്രാസ് സർക്കാർ ഉത്തരവിറക്കി. 3 എന്നാൽ, പിന്നെയും കുറേനാൾ ഉത്തരവ് കടലാസിലൊതുങ്ങി. മലബാറിൽനിന്നുള്ള സാമാജികരുടെ നിരന്തര ഇടപെടലുകൾ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മദ്രാസ് നിയമസഭയിലുണ്ടായി.

വള്ളുവമ്പ്രം ജങ്ഷനിൽ മലബാർ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഒാർമകളെ നോക്കി പരിഹസിച്ചുനിന്ന ഹിച്ച്കോക്ക് സ്മാരകം ഇന്നില്ല. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സർക്കാർ മുൻകൈയിൽതന്നെ അത് പൊളിച്ചുനീക്കി. പിന്നീട് അതേ സ്ഥാനത്ത് ബസ് കാത്തിരിപ്പുകേന്ദ്രം (1969 ജൂൺ 15ന്) ഉദ്ഘാടനം ചെയ്യപ്പെട്ടു.


കാളികാവുകാരുടെ തേൻറടം

1921 ആഗസ്റ്റിൽ ബ്രിട്ടീഷുകാർ തിരൂരങ്ങാടിയിൽ തുടങ്ങിവെച്ച പ്രകോപനത്തിന് പോരാളികൾ വീറോടെ തിരിച്ചടി കൊടുത്തുതുടങ്ങിയ സമയം. സർക്കാർ ഒാഫിസുകളും വാർത്താവിനിമയ സംവിധാനങ്ങളും തൂത്തെറിയപ്പെടുകയും ഭരണം സ്തംഭിക്കപ്പെടുകയും ചെയ്ത ദിനങ്ങൾ. കൂട്ടത്തിൽ പോരാളികൾ ഉന്നംവെച്ച മറ്റൊരു കേന്ദ്രമുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ മുഖ്യവരുമാന സ്രോതസ്സുകളായിരുന്ന തോട്ടങ്ങൾ. ആഗസ്റ്റ് 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ വിപ്ലവകാരികൾ പൂനൂർ, കാലിക്കറ്റ്, പുല്ലേങ്കാട്, കേരള എസ്റ്റേറ്റുകൾ ആക്രമിച്ചു. പുല്ലേങ്കാട് എസ്റ്റേറ്റിലെ പ്ലാൻററായ ബ്രിട്ടീഷുകാരൻ സ്റ്റാൻലി പാട്രിക് ഈറ്റണെ കൊലപ്പെടുത്തി ബംഗ്ലാവിന് തീയിട്ടു. വിപ്ലവകാരികളുടെ വെടിയേറ്റുവീണ ഇൗറ്റണിെൻറ മരണം ഉറപ്പുവരുത്തിയത് സ്വന്തം തോട്ടത്തിലെ തൊഴിലാളികൾ തന്നെ. മലബാർ മേഖലയിൽനിന്ന് മുഴുവൻ ബ്രിട്ടീഷ് അധികാര രൂപങ്ങളെയും തുരത്തുക എന്നതായിരുന്നു മലബാർ പോരാളികളുടെ അജണ്ട. 

പുല്ലേങ്കാട് എസ്റ്റേറ്റിെൻറ കൈകാര്യകർതൃത്വം കൊച്ചിയിലെ ആസ്പിൻവാളിനും കാലിക്കറ്റിലേത് ഹാരിസൺ, ക്രോസ്ഫീൽഡ് എന്നിവക്കുമായിരുന്നു.4 ടാറ്റയും ഹാരിസണും ഇന്നും സമാന്തര അധികാര കേന്ദ്രങ്ങളായി കേരളക്കരയിലുള്ളപ്പോൾ, എസ്റ്റേറ്റ് മുതലാളിത്തത്തെ സമരത്തിെൻറ ആരംഭത്തിൽതന്നെ പോരാളികൾ ലക്ഷ്യംവെച്ചതിെൻറ കാരണം തേടി മലയാളിക്ക് അധികദൂരം പോകേണ്ടിവരില്ല. കൊല്ലപ്പെട്ട ഇൗറ്റണിെൻറ സ്മരണക്കായി ബ്രിട്ടീഷുകാരുടെ മുൻകൈയിൽ 1922 ഏപ്രിലിൽ കാളികാവ് ജങ്ഷനിൽ സ്മാരകം സ്ഥാപിച്ചു. ഏതാണ്ട് രണ്ട് മീറ്റർ വീതിയും അഞ്ച് മീറ്റർ ഉയരവുമുണ്ടായിരുന്നു ഇൗ കൽസ്തൂപത്തിനെന്ന് കാളികാവിലെ പഴമക്കാർ പറയുന്നു. ''1964ൽ കാളികാവ് പഞ്ചായത്ത് നിലവിൽ വന്നു. സഖാവ് കുഞ്ഞാലി പ്രഥമ പഞ്ചായത്ത് പ്രസിഡൻറായി. പഞ്ചായത്ത് ഒാഫിസിന് കെട്ടിടം പണിയാൻ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കാളികാവ് ജങ്ഷനിലെ പുറേമ്പാക്ക് ഭൂമി ശ്രദ്ധയിൽപെടുന്നത്. അവിടെയായിരുന്നു ഇൗറ്റൺ സ്മാരകം. 1965-66 കാലയളവിൽ ഇൗറ്റൺ പ്രതിമ പൊളിച്ചുകളഞ്ഞ് ആ ഭാഗത്ത് പഞ്ചായത്ത് ഒാഫിസ് കെട്ടിടം പണിതു. സ്മാരകത്തിെൻറ അവ

https://www.madhyamam.com/in-depth/colonial-statues-k-778837?utm_campaign=pubshare&utm_source=Facebook&utm_medium=642191032463143&utm_content=auto-link&utm_id=175&fbclid=IwAR3H6_h5UWDbL4rXHfze5_Joagi3tgdNhftB7FX2xGn7Sa0ZWHibYgmlqxc

Thursday, January 14, 2021

തച്ചോളി ഒതേനന്റെ ഭാര്യാഗൃഹം, ചരിത്രമുറങ്ങുന്ന മുണ്ടവീട്

 

പന്തക്കലില്‍ തച്ചോളി ഒതേനന്‍ വേളി കഴിച്ച മുണ്ട വീട്. കല്‍വിളക്കില്‍ തിരിതെളിയുന്നതും കാണാം.


തച്ചോളി ഒതേനന്‍ വേളി കഴിച്ച വീടെന്ന് പ്രദേശവാസികള്‍ക്കെല്ലാം കേട്ടറിവുള്ള പന്തക്കല്‍ മുണ്ടവീട്ടില്‍ ഇന്നും വടക്കന്‍പാട്ടിലെ വീരനായകന്റെ ഓര്‍മകള്‍ അയവിറക്കുകയാണ്.  

കൊട്ടിലകത്ത് ഒതേനന്റെ പീഠസങ്കല്‍പതത്തില്‍ സംക്രമനാളില്‍ പൂജാകര്‍മങ്ങള്‍ ഇന്നും നടത്തിപ്പോരുന്നു. സ്ത്രീയെയായിരുന്നു ഒതേനന്‍ വേളി കഴിച്ചത്. 

ഒതേനന്‍ മുങ്ങിക്കുളിക്കുന്ന കുളം മുണ്ടവീടിന്റെ കിഴക്കുഭാഗത്ത് കാണാം. കുളത്തില്‍ കുളിക്കുന്നതിന് മുന്‍പ് ദീര്‍ഘനേരം കുളപ്പടവില്‍ ഇരുന്നിരുന്ന കൂറ്റന്‍കല്ലും ഇപ്പോഴുമുണ്ട്.  

തച്ചോളി ഒതേനന്‍ (ഉണ്ടവീട്) ലോപിച്ചാണ് മുണ്ടവീട് ആയി മാറിയതെന്നാണ് ചരിത്രം. പടിഞ്ഞാറുഭാഗത്തുള്ള വൃക്ഷമുത്തശ്ശിയായ ഏഴിലംപാല ഒതേനന്‍ അങ്കത്തിന് പോകുമ്പോള്‍ കച്ചമുറുക്കിയതുമാണെന്നാണ് വാമൊഴി. ഇന്നും മണ്ഡലകാലത്ത് പാല പൂത്തുകഴിഞ്ഞാല്‍ ചുറ്റുപാടും സുഗന്ധം പരക്കും. മുണ്ടവീട്ടില്‍ ഒതേനന്റേതായി ആയുധങ്ങളും ചന്ദനചാണയും ഉണ്ടായിരുന്നെങ്കിലും പിന്നീട് കളരിമുറയിലെ ആയുധങ്ങള്‍ തച്ചോളി മാണിക്കോത്ത് വീട്ടിലേക്ക് കൈമാറുകയാണുണ്ടായത്. ചന്ദനചാണ ഒരു ക്ഷേത്രത്തിലേക്കും നല്‍കി.  

കുംഭം പത്തിന് മാണിക്കോത്ത് കോവിലകത്ത് ഉത്സവം നടക്കുമ്പോള്‍ മുണ്ട വീട്ടില്‍ നിന്ന് കാണിക്ക നല്‍കാന്‍ ഇന്നും മുടങ്ങാതെ പോവുന്നു. മുണ്ടവീട്ടില്‍ ഗുളിക സങ്കല്‍പവും ഉള്ളതിനാല്‍ വര്‍ഷത്തില്‍ മാര്‍ച്ച് ഒമ്പതിന് പ്രതിഷ്ഠാ വാര്‍ഷികവും ആഘോഷിക്കുന്നു.  തച്ചോളി ഒതേനനും പരദേവതയും തമ്മിലുള്ള ബന്ധം പിന്തുടരുന്നതിന്റെ ഭാഗമായി ഇന്നും ഉത്സവനാളില്‍ നാട് വലം വെക്കാനിറങ്ങുമ്പോള്‍ ആദ്യം എത്തുന്നത് മുണ്ടവീട്ടിലാണ്.


കടപ്പാട്: https://www.mathrubhumi.com/


Saturday, November 28, 2020

കൊട്ടാരത്തിൽ നിന്ന് കുടിലിലേയ്ക്ക് പടിയിറക്കപ്പെട്ട രാജകുടുംബങ്ങൾ

പണ്ട് രാജ്യം ഭരിച്ചിരുന്ന നമ്മുടെ രാജാക്കന്മാർ പ്രൗഢഗംഭീരമായ ജീവിതമാണ് നയിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പോലും വളരെയധികം ശക്തരും, പ്രതാപശാലികളുമായിരുന്നു അവർ.എന്നാൽ, കാലം കടന്നപ്പോൾ അവരുടെ സമ്പത്തും, അധികാരവും നശിക്കാൻ തുടങ്ങി. ഒരു കാലത്ത് സമ്പന്നതയുടെ മടിത്തട്ടിൽ ജീവിച്ചിരുന്ന അവരിൽ ചിലർ ഇന്ന് ഒരു സാധാരണ ജീവിതമാണ് നയിക്കുന്നത്.  കൊട്ടാരത്തിൽ നിന്ന് കുടിലിലേയ്ക്ക് പടിയിറക്കപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്.


ഉസ്മാൻ അലി ഖാന്റെ പിൻഗാമികൾ

ബ്രിട്ടീഷ് ഭരണകാലത്തെ ഏറ്റവും വലിയ നാട്ടുരാജ്യമായ ഹൈദരാബാദിലെ അവസാനത്തെ നിസാമാണ് മിർ ഉസ്മാൻ അലി ഖാൻ. അദ്ദേഹത്തിന് 18 ആൺമക്കളും 16 പെൺമക്കളുമുണ്ടെന്നാണ് റിപ്പോർട്ട്. അലി ഖാന്റെ മരണത്തെത്തുടർന്ന് 1967 -ൽ ഹൈദരാബാദിലെ എട്ടാമത്തെ നിസാമായി കിരീടമണിഞ്ഞ മുക്കറാം ജാ രാജകുമാരൻ ഇപ്പോൾ തുർക്കിയിലാണ് താമസിക്കുന്നത്. കിരീടധാരണത്തിനുശേഷം മുക്കറാം ജാ അമേരിക്കൻ റിപ്പോർട്ടറോട് ഹൈദരാബാദിലേക്ക് പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: "എനിക്ക് അവിടെ സന്തോഷിക്കാൻ ആകെ ബാക്കിയുണ്ടായിരുന്നത് മുത്തച്ഛന്റെ ഗാരേജിലെ തകർന്ന കാറുകൾ മാത്രമാണ്. എനിക്ക് ഒരു സ്ക്രാപ്പ്‍യാർഡ് സ്വന്തമായി ലഭിച്ചിരിക്കുന്നു." അദ്ദേഹം തന്റെ അസാന്നിധ്യത്തിൽ കാര്യങ്ങൾ നോക്കാൻ ഏല്പിച്ച നടത്തിപ്പുകാർ അദ്ദേഹത്തെ ചതിച്ചു. അമൂല്യമായ പുരാതനവസ്തുക്കൾ കൊള്ളയടിക്കുകയോ, വിൽക്കപ്പെടുകയോ ചെയ്തു. അന്താരാഷ്ട്ര ലേലശാലകളിൽ ആ ആഭരണങ്ങൾ വിൽക്കപ്പെട്ടു. കൊട്ടാരം ഭൂമി കൈയേറ്റം ചെയ്യപ്പെട്ടു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് മിർ ഉസ്മാൻ അലി ലണ്ടൻ ബാങ്കിൽ നിക്ഷേപിച്ച 36 ദശലക്ഷം പൗണ്ട് ഇന്ത്യയ്ക്ക് വിട്ടു കിട്ടുകയുണ്ടായി. അതിന്റെ വിഹിതത്തിനായി നിസാമിന്റെ പിൻഗാമികളായ നൂറ്റിയിരുപതോളം പേർ ഇപ്പോൾ നിയമപോരാട്ടത്തിലാണ്. 


രാജാ ബ്രജ്‌രാജ് ക്ഷത്രിയ ബിർബാർ ചാമുപതി സിംഗ് മോഹൻപത്ര

കൊളോണിയൽ ഇന്ത്യയുടെ പ്ലേബോയ് രാജകുമാരൻ എന്നാണ് ടിഗിരിയയിലെ രാജാവ് അറിയപ്പെട്ടിരുന്നത്. ജീവിതം വളരെയധികം ആസ്വദിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. വേട്ടയാടലിൽ തല്പരനായിരുന്ന അദ്ദേഹത്തിന് സ്വന്തമായി 25 വിന്റേജ് കാറുകളുണ്ടായിരുന്നു. ചിലപ്പോൾ അദ്ദേഹം ആനപ്പുറത്തും സവാരി ചെയ്യുമായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഈ ആഡംബരപൂർവമായ ജീവിതം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്തോടെ അവസാനിച്ചു. 1947 -ൽ അദ്ദേഹത്തിന്റെ രാജ്യം ഇന്ത്യൻ റിപ്പബ്ലിക്കുമായി ലയിപ്പിച്ചു കഴിഞ്ഞപ്പോൾ, സംസ്ഥാനത്തിന്റെ നികുതി വരുമാനം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. പകരം സംസ്ഥാനം വാർഷിക വരുമാനമായി 11,200 രൂപ അദ്ദേഹത്തിന് നൽകി. ഒടുവിൽ ജീവിക്കാൻ നിവൃത്തി ഇല്ലാതെ കൊട്ടാരം വിൽക്കാൻ നിർബന്ധിതനായി. കൊട്ടാരം ഇപ്പോൾ പെൺകുട്ടികൾക്കുള്ള ഒരു ഹൈസ്കൂളാണ്. പിന്നീട്, ഇന്ദിരാഗാന്ധി സർക്കാർ അവശേഷിക്കുന്ന അവസാന രാജകീയ പദവി കൂടി പിൻവലിച്ചപ്പോൾ, വാർഷികവരുമാനവും നഷ്ടപ്പെട്ടു. പട്ടിണിയും കഷ്ടപ്പാടുമായി ഒരു കുടിലിൽ താമസിച്ചിരുന്ന അദ്ദേഹം 2015 നവംബറിൽ മരിക്കുന്നതുവരെ ഗ്രാമീണരുടെ കാരുണ്യത്തിലാണ് ജീവിച്ചിരുന്നത്.


ബഹദൂർ ഷാ സഫറിന്റെ കൊച്ചുമകന്റെ ഭാര്യ സുൽത്താന ബീഗം

ബഹദൂർ ഷാ സഫറിന്റെ ചെറുമകനായ പ്രിൻസ് മിർസ ബേദർ ബുഖിന്റെ ഭാര്യ സുൽത്താന ബീഗം പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ രണ്ട് മുറികളുള്ള വീട്ടിലാണ് ഇന്ന് താമസിക്കുന്നത്. ബഹദൂർ ഷാ സഫർ അവസാനത്തെ മുഗൾ രാജാവായിരുന്നു. സർക്കാർ പ്രതിമാസം 6000 രൂപ പെൻഷൻ അനുവദിക്കുന്നത്തിന് മുൻപ് വരെ അവർ ജീവിക്കാനായി ഒരു ചായക്കട നടത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അവരുടെ ദുരവസ്ഥ നിരവധി തവണ വാർത്തകളിൽ ഇടം നേടിയിരുന്നു. സുൽത്താനയ്ക്ക് അഞ്ച് പെൺമക്കളും ഒരു മകനുമുണ്ട്, ഇവരെല്ലാം വളരെ ബുദ്ധിമുട്ടിലാണ് ഇന്ന് ജീവിക്കുന്നത്.


ടിപ്പു സുൽത്താന്റെ പിൻഗാമികൾ

ടിപ്പു സുൽത്താന്റെ നിര്യാണത്തിനുശേഷം, ബ്രിട്ടീഷുകാർ അദ്ദേഹത്തിന്റെ പിൻഗാമികളെ കൊൽക്കത്തയിലേക്ക് മാറ്റി. അവർ ഒരിക്കലും മടങ്ങി വരില്ലെന്നും അവർ ഉറപ്പാക്കി. ടിപ്പു സുൽത്താന്റെ മൂത്തമകൾ ഫാത്തിമ ബീഗത്തിന്റെ ആഭരണങ്ങൾ ഈസ്റ്റ് ഇന്ത്യാ കമ്പനി കൈവശപ്പെടുത്തി. അവ കൊണ്ടുപോകാൻ ആറ് കാളകൾ വേണ്ടിവന്നു എന്നാണ് പറയപ്പെടുന്നത്. ഇന്ന് അവരുടെ പിൻഗാമികൾ കൊൽക്കത്തയിലെ കുടിലുകളിൽ താമസിക്കുന്നു. ടിപ്പുവിന്റെ കൊച്ചുമകളായ സാഹെബ്സാദി റഹീമുനിസയെ വിവാഹം കഴിച്ചത് സാഹെബ്സാദ സയ്യിദ് മൻസൂർ അലി സുൽത്താനാണ്. ഈ കുടുംബത്തിന് സാമ്പത്തിക സഹായം വേണമെന്ന് ആവശ്യം പല കോണിൽനിന്നും ഉയർന്നിരുന്നു. ഇന്ന് ആ കുടുംബത്തിലെ ഭൂരിഭാഗം ആളുകളും റിക്ഷകൾ വലിക്കുന്നതോ, സൈക്കിളുകൾ നന്നാക്കുന്നതോ ആയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു.


അവധിലെ അവസാന രാജാവായ നവാബ് വാജിദ് അലി ഷായുടെ പിൻഗാമികൾ 

നവാബ് വാജിദ് അലി ഷായുടെ കൊച്ചുമകനായ ഡോ. കൗക്കാബ് ഖുദർ മീർസ കൊൽക്കത്തയിലെ തെരുവുകളിൽ ഒന്നിൽ ഒരു ഒറ്റനില കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. കൊവിഡ് -19 ബാധിച്ചതിനെ തുടർന്ന് 2020 സെപ്റ്റംബറിൽ അദ്ദേഹം അന്തരിച്ചു. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ മുൻ പ്രൊഫസറായ മീർസക്കും ഭാര്യ ലക്‌നൗവിലെ പ്രശസ്ത ഷിയാ ക്ലറിക് കുടുംബത്തിലെ മംലികാത് ബദറും ആറ് മക്കളുമുണ്ട്. നവാബിന്റെ രണ്ടാമത്തെ ഭാര്യയായി മാറിയ കൊട്ടാരം നർത്തകി ബീഗം ഹസ്രത്ത് മഹലിന്റെ പിന്മുറക്കാരാണ് മീർസയുടെ കുടുംബം.


കടപ്പാട്: https://www.asianetnews.com/



Sunday, August 16, 2020

വിൽപ്പത്രം: അറിയേണ്ട കാര്യങ്ങൾ.



മരണം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നതിന്റെ തെളിവുകൾ നമ്മൾ ദിനംപ്രതി കാണുകയാണ്. മരണശേഷം നമ്മുടെ ആസ്തി ബാധ്യതകൾ എന്താണെന്നോ അത് എന്ത് ചെയ്യണമെന്നോ നമ്മുടെ ഉറ്റവർക്ക് അറിയില്ലെങ്കിൽ അത് പ്രായോഗികവും നിയമപരവുമായ പല പ്രശ്നങ്ങളുമുണ്ടാക്കും. ഇത്തരം സാഹചര്യം നമ്മുടെ ചുറ്റും സ്ഥിരം കാണുന്നതാണെങ്കിൽ പോലും കേരളത്തിൽ വിൽപത്രം എഴുതുന്നവരുടെ എണ്ണം പൊതുവിൽ വളരെ കുറവാണ്. ആയിരത്തിൽ ഒരാൾ എങ്കിലും വിൽപത്രം എഴുതുന്നുണ്ടോ എന്നത് സംശയമാണ്. അതുകൊണ്ടാണ് ഞാനും എൻറെ സുഹൃത്ത് അഡ്വക്കേറ്റ് അനിൽകുമാറും ചേർന്ന് ഈ ലേഖനം എഴുതാൻ തീരുമാനിച്ചത്.

1. എന്താണ് വിൽപത്രം?

മരണശേഷം ഒരാളുടെ ആസ്തി - ബാധ്യതകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ അയാളുടെ താല്പര്യങ്ങൾ എഴുതിയ പ്രമാണത്തിനാണ് വിൽപത്രം എന്ന് പറയുന്നത്.

2. എന്തിന് ആളുകൾ വിൽപത്രം എഴുതണം?

കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളിലും കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ചും ഗൃഹനാഥന്റെ ആസ്തി - ബാധ്യതകൾ എന്തൊക്കെയാണെന്ന് മറ്റ് അംഗങ്ങൾക്ക് (പങ്കാളികൾക്ക് പോലും) പലപ്പോഴും ശരിയായ ധാരണയില്ല. ഒരാൾ പെട്ടെന്ന് മരിച്ചാൽ അയാളുടെ ആസ്തി - ബാധ്യതകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെന്ന് മാത്രമല്ല, അവ എന്തൊക്കെയാണെന്ന് പോലും അറിയാത്തത് ജീവിച്ചിരിക്കുന്നവർക്ക് നിയമക്കുരുക്കുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. ബന്ധുക്കൾ സ്വത്തിന് വേണ്ടി തമ്മിൽത്തല്ലുകയും കേസുകൊടുക്കുകയും ചെയ്യുന്ന സാഹചര്യം വരെയുണ്ടാകുന്നു. വിൽപത്രം എഴുതുന്നതിലൂടെ ഇതെല്ലാം ഒഴിവാക്കാം.

3. വിൽപത്രം എഴുതിയില്ലെങ്കിൽ നമ്മുടെ ആസ്തികൾക്ക് എന്ത് സംഭവിക്കും?

ആസ്തികൾ എങ്ങനെ വിഭജിക്കപ്പെടുമെന്നത് ലിംഗം, മതം, പ്രായം, വിവാഹിതരാണോ, കുട്ടികൾ ഉണ്ടോ, ഉണ്ടെങ്കിൽ ആൺകുട്ടികളാണോ പെൺകുട്ടികളാണോ, എന്നതിനെ ഒക്കെ ആശ്രയിച്ചിരിക്കും. സ്ത്രീയുടെയും പുരുഷന്റെയും സ്വത്തുക്കൾ വിഭജിക്കപ്പെടുന്നതും ഭിന്നമായിട്ടാണ്. ഹിന്ദു - മുസ്ലിം - ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലും വ്യത്യാസമുണ്ട്. ഹിന്ദുക്കളിൽ തന്നെ കേരളത്തിലെ നിയമമല്ല മറ്റു സംസ്ഥാനങ്ങളിൽ നിലവിലുള്ളത്. കേരളത്തിൽ 1976 നവംബർ 30 ന്  മുൻപും ശേഷവും ജനിച്ച കൂട്ടുകുടുബ ഹിന്ദുക്കൾക്ക് വ്യത്യസ്ത അവകാശങ്ങളാണുള്ളത്. 

ബഹുഭൂരിപക്ഷം ആളുകൾക്കും ഈ നിയമങ്ങളെപ്പറ്റി അറിവില്ല എന്നതാണ് വസ്തുത. മരണ ശേഷം ആസ്തികൾ പങ്കാളിക്കും മക്കൾക്കും സ്വാഭാവികമായി വന്നുചേരുമെന്ന് നമ്മൾ കരുതുന്നു. പക്ഷെ നിയമം അങ്ങനെയല്ല. നമ്മുടെ മരണശേഷം നിയമപരമായി അവകാശമുള്ളവർ ആ അവകാശം ഉന്നയിക്കും, അത് ലഭിച്ചില്ലെങ്കിൽ അവർ കോടതിയെ സമീപിക്കും. അതോടെ നമ്മുടെ കുട്ടികൾക്കും പങ്കാളികൾക്കും സ്വത്ത് ലഭിക്കില്ലെന്ന് മാത്രമല്ല ബന്ധുക്കളുമായി കേസുണ്ടാകുകയും നല്ല ബന്ധങ്ങൾ തകരുകയും ചെയ്യും. അതുകൊണ്ട് വിൽപത്രം എഴുതിവെക്കേണ്ടത് സ്വത്തിന് മാത്രമല്ല കുടുബ സമാധാനത്തിനും പ്രധാനമാണ്.

4. നമ്മുടെ ബാങ്ക് ഡെപ്പോസിറ്റുകളിൽ നോമിനിയെ വെച്ചിട്ടുണ്ടെങ്കിൽ പിന്നെ അതിനായി വിൽപത്രമെഴുതേണ്ട കാര്യമുണ്ടോ ?

ഉണ്ട്, കാരണം ബാങ്കിലെ നോമിനിക്ക് നമ്മുടെ പണം എടുത്ത് ഉപയോഗിക്കാനുള്ള അധികാരമില്ല. നമ്മുടെ മരണശേഷം ആ പണം നിയമപരമായ അവകാശികൾക്ക് പങ്കുവെച്ചു കൊടുക്കുക എന്നതുമാത്രമാണ് നോമിനിയുടെ ഉത്തരവാദിത്തം. നോമിനി അത്തരത്തിൽ ഒരു അവകാശി ആണെങ്കിൽ ആ അവകാശത്തിനനുസരിച്ചുള്ള വിഹിതമേ അയാൾക്ക് കിട്ടൂ.

5. വിൽപത്രം എഴുതിക്കഴിഞ്ഞാൽ നമുക്ക് സ്വത്തിലുള്ള അവകാശവും സ്വാതന്ത്ര്യവും നഷ്ടപ്പെടില്ലേ? പങ്കാളിയും മക്കളും നമ്മളെ ശ്രദ്ധിക്കാതിരിക്കുയോ ദ്രോഹിക്കുകയോ ചെയ്യില്ലേ?

ഇല്ല, വിൽപത്രം എഴുതിക്കഴിഞ്ഞാലും നമ്മുടെ സ്വത്തിലും സന്പാദ്യത്തിലും നമുക്കുള്ള അവകാശങ്ങൾ നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഗുണഭോക്താവിന് ലഭിക്കുന്നില്ല. വിൽപത്രം എഴുതി എന്നതുകൊണ്ട് നമ്മുടെ പങ്കാളിക്കോ മറ്റുള്ളവർക്കോ അതിൽ പ്രത്യേകിച്ച് ഒരധികാരവും കൈവരുന്നില്ല.

6. ഒരിക്കൽ എഴുതിയ വിൽപത്രം മാറ്റി എഴുതാമോ?

തീർച്ചയായും, ഒരിക്കൽ എഴുതിയ വിൽപത്രത്തിന് ഭേദഗതി വരുത്തുകയോ, പൂർണമായി റദ്ദ് ചെയ്ത് പുതിയ വിൽപത്രം എഴുതുകയോ ചെയ്യാം. ഇത് എത്ര പ്രാവശ്യം വേണമെങ്കിലും ചെയ്യാം. നിങ്ങളുടെ ആസ്തികൾ കൂടുന്നതനുസരിച്ച് അഞ്ച് വർഷത്തിൽ ഒരിക്കലെങ്കിലും വിൽപത്രം പുതുക്കി എഴുതുന്നതാണ് നല്ലത്. വിവാഹം, പുനർ വിവാഹം, അടുത്ത ബന്ധുക്കളുടെ മരണം, കൂടുതൽ അപകടസാദ്ധ്യതകൾ ഉള്ള പ്രദേശത്തേക്ക് പോകുന്നത്, ഇതൊക്കെ വിൽപത്രം മാറ്റിയെഴുതാനുള്ള അവസരമാണ്. ഓരോ വിൽപത്രത്തിലും അതെഴുതിയ തിയതി ഉണ്ടായിരിക്കണം. ഓരോ ആസ്തികളുടെയും ഏറ്റവും അവസാനം എഴുതിയ വിൽപത്രമാണ് നിയമപരമായി നിലനിൽക്കുന്നത്.

 7. ഏത് പ്രായത്തിലാണ് വിൽപത്രം എഴുതേണ്ടത് ?

  പ്രായപൂർത്തി ആവുകയും സ്വന്തമായി ആസ്തികൾ ഉണ്ടാവുകയും ചെയ്യുന്ന മുറക്ക് വിൽപത്രം എഴുതാം. സന്പാദ്യം ആയില്ലെങ്കിൽ പോലും മരണശേഷം ഏതെങ്കിലും വിധത്തിൽ (ഇൻഷുറൻസിൽ നിന്നോ തൊഴിൽ സ്ഥാപനത്തിൽ നിന്നോ) ലഭിക്കാവുന്ന ആനുകൂല്യങ്ങൾ ആർക്കാണ് നൽകേണ്ടതെന്ന് എഴുതിവെക്കാമല്ലോ.

 8. വിൽപത്രം എഴുതാൻ എന്തൊക്കെയാണ് വേണ്ടത്?

 വിൽപത്രം എങ്ങനെ ആയിരിക്കണം എന്നതിന് ഇന്ത്യയിൽ കർശനമായ നിബന്ധനകളില്ല. നിങ്ങളുടെ ആസ്തി - ബാധ്യതകൾ എന്തെന്നും അവ ആർക്ക് ഏത് തരത്തിൽ നൽകാനാണ് തീരുമാനിച്ചതെന്നും കൃത്യമായി നിഷ്കർഷിക്കുന്ന ഒന്നായിരിക്കണം അത്. എഴുതി തയ്യാറാക്കിയതോ, കന്പ്യൂട്ടർ പ്രിന്റോ ആകാം. അതിൽ നിങ്ങൾ ദിവസവും വർഷവും കാണിച്ച് പേരും മേൽവിലാസവും എഴുതി ഒപ്പ് വെച്ചിരിക്കണം. നിങ്ങൾ പൂർണ്ണ മാനസിക ആരോഗ്യത്തോടെയും മറ്റാരുടെയും നിർബന്ധത്തിന് വഴങ്ങാതെയുമാണ് വിൽപത്രത്തിൽ ഒപ്പ് വെക്കുന്നതെന്നും രണ്ടു പേർ സാക്ഷ്യപ്പെടുത്തണം. നിങ്ങളും സാക്ഷികളും ഒരേ സമയത്തു തന്നെ വേണം വിൽപത്രത്തിൽ ഒപ്പ് വെയ്ക്കാൻ. അങ്ങനെയാണ് ചെയ്തതെന്ന് അതിൽ രേഖപ്പെടുത്തുകയും വേണം. അഞ്ചു പൈസയുടെ ചിലവില്ലാത്ത കാര്യമാണ്.

 9. അപ്പോൾ വിൽപത്രം എഴുതുന്നത് മുദ്രപ്പത്രത്തിൽ വേണമെന്നില്ലേ?

 തീർച്ചയായും ഇല്ല. എന്ന് മാത്രമല്ല വിൽപത്രം എഴുതാൻ നിയമപരമായി വക്കീലിന്റെയോ ആധാരമെഴുത്തുകാരന്റെയോ ആവശ്യവുമില്ല. എന്നാൽ നിങ്ങളുടെ മരണശേഷം വിൽപത്രം കോടതി കയറാനുള്ള സാധ്യതയുള്ളതിനാൽ ഈ വിഷയത്തിൽ പരിചയമുള്ള വക്കീലന്മാരുടെ സഹായം തേടുന്നതാണ് ഉത്തമം. ഓരോ ആസ്തിയുടെയും കൃത്യമായ കണക്കുകളും, എങ്ങനെയാണ് അത് ഓരോരുത്തരുടെയും പേരിൽ കൃത്യമായി എഴുതി വെക്കേണ്ടത് എന്നും അവർ നിങ്ങൾക്ക് പറഞ്ഞു തരുകയും ഉറപ്പാക്കുകയും ചെയ്യും.

 10. വിൽപത്രം രജിസ്റ്റർ ചെയ്യേണ്ട ആവശ്യമുണ്ടോ?

 നിയമപരമായി രജിസ്റ്റർ ചെയ്ത വിൽപത്രത്തിനും രജിസ്റ്റർ ചെയ്യാത്ത വിൽപത്രത്തിനും തുല്യ സാധുതയാണ്. എന്നാൽ നിങ്ങളുടെ മരണശേഷം വിൽപത്രം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും അതിൽ ഒപ്പ്  വെച്ചത് നിങ്ങൾ തന്നെയാണോ, സ്വബോധത്തോടെയാണോ എന്നൊക്കെ തർക്കങ്ങൾ വരികയും ചെയ്താൽ, രജിസ്റ്റർ ചെയ്ത പ്രമാണത്തിന് തെളിവു ഭാരം കുറവാണ്. 

11. വിൽപത്രം രജിസ്റ്റർ ചെയ്യുന്പോൾ അതിൽ എഴുതിയിരിക്കുന്നതെന്താണെന്ന് ആളുകൾ അറിയില്ലേ?

വിൽപത്രം എന്നത് ഒരു സ്വകാര്യ രേഖയാണ്. രജിസ്റ്റർ ചെയ്താലും അതിന്റെ കോപ്പി നമ്മൾ ജീവിച്ചിരിക്കുന്പോൾ, മറ്റാർക്കും ലഭിക്കുവാൻ (ബന്ധുക്കൾക്ക് ഉൾപ്പടെ) അവകാശമില്ല. കൂടുതൽ പ്രൈവസി വേണമെങ്കിൽ വിൽപത്രം തയ്യാറാക്കി സീൽ ചെയ്ത് ജില്ലാ രജിസ്‌ട്രാറുടെ അടുത്ത് ഡെപ്പോസിറ്റ് ചെയ്യുകയും ചെയ്യാം. നമ്മുടെ മരണശേഷം മാത്രമേ അത് തുറക്കുകയുള്ളൂ. 

12. ആരെയാണ് സാക്ഷികളാക്കേണ്ടത്?

നിങ്ങളുടെ മരണശേഷം വിൽപത്രത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളിൽ ആരെങ്കിലും തർക്കം ഉന്നയിച്ചാൽ ആ സമയത്ത് കോടതിയിലെത്തി, ആ വിൽപത്രം എഴുതിയത് നിങ്ങൾ തന്നെയാണെന്നും പൂർണ്ണ മാനസിക ആരോഗ്യത്തോടെയും മറ്റാരുടെയും സമ്മർദ്ദത്തിന് വഴങ്ങാതെയുമാണ് എന്ന് തെളിയിക്കേണ്ടി വരുന്നിടത്താണ് സാക്ഷിയുടെ പ്രാധാന്യം വരുന്നത്. അതുകൊണ്ടുതന്നെ നിങ്ങളെക്കാൾ പ്രായം കുറഞ്ഞതും, നിങ്ങൾ താമസിക്കുന്ന പ്രദേശത്ത് തന്നെ ജീവിക്കുന്നതും, കോടതിക്ക് വിശ്വാസ്യത തോന്നുന്നതും ആയവരെ സാക്ഷികളാക്കുന്നതാണ് നല്ലത്. വക്കീലന്മാർ, ഡോക്ടർമാർ, സമൂഹം ആദരിക്കുന്നവർ എന്നിവരെ സാക്ഷിയാക്കുന്നത് വിശ്വാസ്യത കൂട്ടും. നിങ്ങളുടെ വിൽപത്രം കൊണ്ട് നേരിട്ടോ അല്ലാതെയോ ഗുണം ലഭിക്കുന്ന ആരും സാക്ഷികളാകാതിരിക്കുന്നതാണ് നല്ലത്.

 13.  മരണശേഷം ശരീരം എന്ത് ചെയ്യണം, അവയവങ്ങൾ ദാനം ചെയ്യണോ എന്നൊക്കെയുള്ള കാര്യങ്ങൾ വിൽപത്രത്തിൽ എഴുതാമോ?

 ഇത്തരം കാര്യങ്ങൾ വിൽപത്രത്തിൽ എഴുതുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. പക്ഷെ ഇന്ത്യയിൽ മരണശേഷം ശരീരത്തിന്റെ അവകാശി നിയമപരമായി നമ്മൾ അല്ലാത്തതിനാൽ വിൽപത്രത്തിൽ എഴുതിയത് കൊണ്ട് മാത്രം കാര്യങ്ങൾ നമ്മുടെ താല്പര്യപ്രകാരം നടപ്പാകുമെന്ന് ഉറപ്പു വരുത്താൻ നിയമപരമായി സാധ്യമല്ല. നിങ്ങളുടെ പങ്കാളിയുടെ അല്ലെങ്കിൽ മക്കളുടെ സമ്മതമാണ് ഇക്കാര്യത്തിൽ പ്രധാനം. അവരോട് കാര്യങ്ങൾ പറയുകയും ബോധവൽക്കരിക്കുകയും ചെയ്യുകയാണ് മരണശേഷം ശരീരാവയവങ്ങൾ ദാനം ചെയ്യുക  എന്ന ആഗ്രഹം സാധിക്കുവാനുള്ള ഒരേയൊരു വഴി.

14. ഒരാൾക്ക് ഒന്നിൽ കൂടുതൽ വിൽപത്രങ്ങൾ എഴുതാമോ?

 ഒന്നിൽ കൂടുതൽ വിൽപത്രങ്ങൾ എഴുതുന്നതിന് തടസ്സമില്ല എന്നിരുന്നാലും ഒരേ ആസ്തികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള കാര്യം വ്യത്യസ്തമായിട്ടാണ് എഴുതുന്നതെങ്കിൽ ഏറ്റവും പുതിയ വിൽപത്രം മാത്രമേ നിലനിൽക്കൂ. അതേസമയം വ്യത്യസ്ത ആസ്തികൾ കൈകാര്യം ചെയ്യുന്നതിന് വ്യത്യസ്ത വിൽപത്രം ഉണ്ടായത് കൊണ്ട് കുഴപ്പമില്ല താനും.

15. വിദേശത്ത് വെച്ച് എഴുതിയ വിൽപത്രങ്ങൾക്ക് ഇന്ത്യയിൽ സാധുതയുണ്ടോ?

വിദേശത്ത് വെച്ച് എഴുതി എന്നതുകൊണ്ട് മാത്രം അതിന് സാധുതക്കുറവില്ല. പക്ഷെ, വിൽപത്രത്തിന്റെ ഏറ്റവും വലിയ പ്രസക്തി നമ്മുടെ നിർദ്ദേശങ്ങളിൽ സ്വത്തിന്റെ സ്വാഭാവിക അവകാശികൾ തമ്മിൽ തർക്കം ഉണ്ടാകുന്പോഴാണ്. അങ്ങനെ ഒരു സാഹചര്യം വന്നാൽ വിദേശത്ത് എഴുതിയ വിൽപത്രം നാട്ടിലെ കോടതികളിൽ തെളിയിക്കാൻ ബുദ്ധിമുട്ട് വരും. ഓരോ രാജ്യത്തെയും ആസ്തികളെ സംബന്ധിച്ച വിൽപത്രങ്ങൾ അതാത് രാജ്യത്ത് വെച്ചാകുക തന്നെയാണ് കൂടുതൽ അഭികാമ്യം.

 16. സ്വന്തമായി ആസ്തികളുണ്ടെങ്കിലും അവ വിൽപത്രത്തിൽ എഴുതാൻ വിലക്കോ പരിമിതികളോ ഉള്ളവരുണ്ടോ?

 ഇന്ത്യയിലെ സാഹചര്യത്തിൽ മൂന്നു തരത്തിലുള്ള സാഹചര്യത്തിൽ സ്വന്തമായി ആസ്തികൾ ഉണ്ടെങ്കിലും വിൽപത്രം എഴുതാൻ പരിമിതികൾ ഉള്ളവരുണ്ട്.

 (a) പൂർണ്ണമായ മാനസിക ആരോഗ്യം ഇല്ലാത്തവരും ഓർമ്മ നഷ്ടപ്പെട്ടവരും - ജന്മനാ ബുദ്ധിപരമായ വെല്ലുവിളികൾ ഉളളവർക്കും അപകടം കൊണ്ടോ രോഗം കൊണ്ടോ പ്രായം കൊണ്ടോ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും വിൽപത്രം എഴുതാൻ പരിമിതികളുണ്ട്. അവർ വിൽപത്രം എഴുതിയാലും കോടതി അംഗീകരിക്കണമെന്നില്ല.

(b) ഇന്ത്യയിലെ വ്യക്തിനിയമം എല്ലാവർക്കും ഒരു പോലെയല്ല എന്ന് പറഞ്ഞല്ലോ. ഇന്ത്യയിലെ നിയമ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്ന മുസ്ലിം വ്യക്തിനിയമങ്ങൾ അനുസരിച്ച് മുസ്ലീങ്ങൾക്ക് അവരുടെ മൊത്തം സ്വത്തും വിൽപത്രത്തിലൂടെ ആളുകൾക്ക് എഴുതി നല്കാൻ സാധ്യമല്ല. ആദ്യമായി മരണാനന്തര കർമ്മ /പരലോകപുണ്യ ചെലവുകൾ, ബാധ്യതകൾ എന്നിവ ഒഴിവാക്കിയുള്ളതാണ് ആകെ സ്വത്ത്. അതിൽ തന്നെ മൂന്നിൽ ഒരു ഭാഗം സ്വത്തു മാത്രമേ സ്വാഭാവിക അവകാശികൾ അല്ലാത്തവർക്ക് എഴുതി നല്കാൻ സാധിക്കൂ. അതിൽത്തന്നെ സുന്നി നിയമപ്രകാരം വിൽപത്രത്തിൽ പറയുന്ന ഗുണഭോക്താവ് അവകാശിയാണെങ്കിൽ മറ്റ് അവകാശികളുടെ സമ്മതംകൂടി വേണം. 


(c) ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദു കുടുംബങ്ങളിൽ മറ്റുള്ളവർക്ക് ചില സ്വാഭാവികമായ അവകാശങ്ങളുണ്ട്, ഇത് വിൽപത്രം വഴി മാറ്റിയെഴുതാൻ സാധിക്കില്ല.

17. ആരാണ് വിൽ എക്സിക്യൂട്ടർ?

നമ്മൾ വിൽപത്രത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ നിയമപരമായി അധികാരമുള്ള ആളാണ് വിൽ എക്സിക്യൂട്ടർ. വിൽ എഴുതുന്ന സമയത്ത് തന്നെ നമുക്ക് അതാരാണെന്ന് തീരുമാനിച്ച് എഴുതിവെക്കാം. സാക്ഷിയുടെ കാര്യം പറഞ്ഞത് പോലെ തന്നെ പ്രായപൂർത്തിയായ പൂർണ്ണ മാനസിക ആരോഗ്യമുള്ള ആളായിരിക്കണം. നമ്മുടെ മരണശേഷമാണല്ലോ വില്ലിന്റെ ആവശ്യം വരുന്നത്, അതുകൊണ്ട് തന്നെ നമ്മളെക്കാൾ പ്രായം കുറഞ്ഞവരായിരിക്കുന്നതാണ് നല്ലത്. വിൽപത്രം വഴി ഗുണമുണ്ടാകുന്ന ആളുകൾ ആകാതിരിക്കുന്നതാണ് നല്ലത്. വിൽ നടപ്പാക്കുന്നതിന് അവർക്ക് വേണമെങ്കിൽ ഒരു തുക എഴുതി വെക്കാവുന്നതേ ഉള്ളൂ. നമ്മുടെ മരണത്തിന് മുൻപ് എക്സിക്യൂട്ടർ മരിച്ചു പോവുകയോ ഓർമ്മയോ മാനസികാരോഗ്യമോ നഷ്ടപ്പെടുകയോ ചെയ്താൽ വിൽപത്രം മാറ്റി എഴുതണം. വിൽപത്രത്തിന് ഒരു എക്സിക്യൂട്ടർ വേണമെന്ന് നിർബന്ധമില്ല.

18. വിൽ പ്രൊബേറ്റ് ചെയ്യുക എന്നാൽ എന്താണ്?

ഒരാളുടെ മരണശേഷം വിൽ നടപ്പിലാക്കാൻ കോടതിയുടെ ഔദ്യോഗിക അനുമതി നേടുന്ന നിയമപ്രക്രിയയാണ് പ്രൊബേറ്റ്. വിൽ എഴുതിയ ആളുടെ മരണശേഷം എക്സിക്യൂട്ടർക്കോ മറ്റേതെങ്കിലും ആൾക്കോ വിൽ പ്രൊബേറ്റ് ചെയ്യണമെന്ന ആവശ്യത്തോടെ ജില്ലാ കോടതിയെ സമീപിക്കാം. കോടതി വിൽപത്രത്തിലെ സാക്ഷികളെ വിസ്തരിച്ച ശേഷം വിൽപത്രത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ എക്സിക്യൂട്ടർക്ക് അവകാശം നൽകും. ഒരിക്കൽ തെളിയിച്ച വിൽപത്രം വീണ്ടും തെളിയിക്കേണ്ടതില്ല.

19. എനിക്ക് താല്പര്യമുള്ള ഒരു വിൽപത്രം കപടമാണെന്ന് തോന്നിയാൽ ഞാൻ എന്ത് ചെയ്യണം?

സ്വത്തും പണവും ഉൾപ്പെട്ടതിനാൽ സ്വത്തിന്റെ അവകാശിയെ തെറ്റിദ്ധരിപ്പിച്ച് രേഖകൾ ഉണ്ടാക്കുന്നതും, സ്വത്തവകാശിക്ക് മാനസികമായ ബുദ്ധിമുട്ടുള്ള കാലത്തോ ഓർമ്മ നഷ്ടപ്പെട്ട കാലത്തോ അവരെക്കൊണ്ട് വിൽപത്രം എഴുതിക്കുന്നതും, അവരുടെ കള്ളയൊപ്പിടുന്നതും അസാധാരണമല്ല. നിങ്ങൾക്ക് താല്പര്യമുള്ള ഒരു വിൽപത്രത്തിൽ ഇത്തരം കുതന്ത്രങ്ങൾ ഉണ്ടെന്ന് സംശയം തോന്നിയാൽ അത് കോടതി മുൻപാകെ ബോധിപ്പിച്ച് വിൽപത്രത്തിന്റെ നിയമ സാധുത ചോദ്യം ചെയ്യാം. കോടതി വിൽപത്രത്തിലെ സാക്ഷികളെ വിസ്തരിച്ച ശേഷം വിൽപത്രം സാധുത ഉള്ളതാണോ അല്ലയോ എന്ന് വിധിക്കും.


മുരളി തുമ്മാരുകുടി, അഡ്വ. കെ.എൻ അനിൽ കുമാർ.

https://www.facebook.com/1093158009/posts/10221916167348651/?sfnsn=wiwspwa&extid=uxCPWTIgrK8dRBBp

Friday, July 3, 2020

ലണ്ടനിൽ നിന്നും ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഒരു ബസ് സർവ്വീസ്


ലോകത്തിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ഏതായിരിക്കും? ഇപ്പോൾ സർവ്വീസ് നടത്തുന്നില്ലെങ്കിലും, ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും നമ്മുടെ ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഉണ്ടായിരുന്ന ബസ് സർവ്വീസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ടായി കണക്കാക്കപ്പെടുന്നത്.

1957 ലാണ് ലണ്ടൻ – കൽക്കട്ട (ഇന്നത്തെ കൊൽക്കത്ത) റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുന്നത്. അന്നത്തെ വാർത്തകൾ പ്രകാരം ഏകദേശം 50 ദിവസത്തോളം എടുത്തായിരുന്നു ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്.


കടപ്പാട്: https://www.techtraveleat.com/


ലണ്ടനിൽ നിന്നും ആരംഭിച്ച് ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ബസ് ഇന്ത്യയിലേക്ക് കിടന്നിരുന്നത്. ഇന്ത്യയിൽ പ്രവേശിച്ചതിന് ശേഷം ബസ് ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴി കൽക്കട്ടയിൽ എത്തിച്ചേരും. ഹിപ്പി റൂട്ട് എന്നാണു ഈ റൂട്ട് അറിയപ്പെടുന്നത്.



85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു അക്കാലത്ത് ഒരു വശത്തെ യാത്രക്ക് ഉള്ള ബസ് ചാർജ്. ഇത് ഇന്നത്തെ 8000 രൂപയോളം വരും. ഈ ടിക്കറ്റ് ചാർജ്ജിൽ യാത്രയ്ക്കിടയിലെ ഭക്ഷണം, താമസം തുടങ്ങിയവയും ഉൾപ്പെട്ടിരുന്നു. വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.



സാധാരണ ബസ് സർവ്വീസ് എന്നതിലുപരി ഒരു ടൂർ എന്ന രീതിയിലായിരുന്നു ഇതിന്റെ യാത്ര ക്രമീകരിച്ചിരുന്നത്. യാത്രയ്ക്കിടയിൽ ബസ് യാത്രികർക്ക് സാൽസ്ബർഗ്, വിയന്ന, ഇസ്‌താംബൂൾ, ടെഹ്‌റാൻ, കാബൂൾ, ന്യൂ ഡൽഹി എന്നീ നഗരങ്ങളിൽ ഷോപ്പിംഗിനായും ഗംഗാ നദീതീരത്തെ ബനാറസ്, താജ്‌മഹൽ എന്നിവിടങ്ങളിൽ സന്ദർശനത്തിനായും സമയം അനുവദിച്ചിരുന്നു. ബസ്സിൽ മാത്രമല്ല അന്ന് കാറിലും വാനിലും ക്യാമ്പറുകളിലുമൊക്കെ യൂറോപ്യന്മാർ ഇന്ത്യയിലേക്ക് വന്നിരുന്നു.

വർഷങ്ങൾക്ക് ശേഷം ഈ ബസ് ഒരു അപകടത്തിൽപ്പെടുകയും പിന്നീട് സർവ്വീസിന് യോഗ്യമല്ലാതായിത്തീരുകയും ഉണ്ടായി. പിന്നീട് ഈ ബസ് ആൻഡി സ്റ്റുവർട്ട് എന്ന ബ്രിട്ടീഷ് സഞ്ചാരി വാങ്ങുകയും ചെയ്തു. വാങ്ങിയശേഷം അദ്ദേഹം ബസ് ഗാരേജിൽ കയറ്റി, ഒരു മൊബൈൽ ഹോം ആക്കി പണിതിറക്കുകയും ചെയ്തതോടെ ബസ്സിന്റെ അടുത്ത പ്രയാണത്തിന് തുടക്കമായി. ഡബിൾ ഡക്കർ ആക്കി പുതുക്കിപ്പണിത ഈ ബസ്സിന് ആൽബർട്ട് എന്നായിരുന്നു പേര് നൽകിയത്.


അങ്ങനെ 1968 ഒക്ടോബർ 8 നു സിഡ്‌നിയിൽ നിന്നും ഇന്ത്യ വഴി ലണ്ടനിലേക്ക് ഈ ബസ് യാത്ര നടത്തുകയും ചെയ്തു. 132 ഓളം ദിവസങ്ങളെടുത്തായിരുന്നു ഈ ബസ് ലണ്ടനിൽ എത്തിച്ചേർന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങൾ കേന്ദ്രമാക്കി ആൽബർട്ട് ടൂർസ് എന്ന പേരിൽ കമ്പനി തുടങ്ങുകയും, ലണ്ടൻ – കൊൽക്കത്ത – ലണ്ടൻ, ലണ്ടൻ – കൊൽക്കത്ത – സിഡ്‌നി തുടങ്ങിയ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുകയും ചെയ്തു.


ലണ്ടനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തുന്ന ബസ് കൽക്കട്ടയിൽ നിന്ന് ബർമ, തായ്ലാൻഡ്, മലേഷ്യ, വഴി സിംഗപ്പൂരിലും, അവിടെ നിന്ന് ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് കപ്പൽ മാർഗ്ഗം എത്തിച്ചേരുകയും, അവിടെ നിന്നും റോഡ്‌മാർഗ്ഗം സിഡ്‌നിയിലേക്ക് പോകുകയുമാണ് ചെയ്തിരുന്നത്.


ഈ സർവ്വീസിൽ ലണ്ടൻ മുതൽ കൽക്കട്ട വരെ 145 പൗണ്ട് ആയിരുന്നു ചാർജ്ജ്. മുൻപത്തേതു പോലെത്തന്നെ ആധുനിക സൗകര്യങ്ങളൊക്കെയും ഈ സർവ്വീസിലും ഉണ്ടായിരുന്നു. ഇറാനിലെ പ്രശ്‍നങ്ങളും, പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായതും അതുവഴിയുള്ള യാത്രകൾക്ക് വളരെയേറെ അപകടസാധ്യതകൾ വർദ്ധിച്ചതുമൊക്കെ ഇതുവഴിയുള്ള യാത്രകൾക്ക് ഒരു തടസ്സമായി മാറിയതോടെ 1976 ൽ ഈ ബസ് സർവ്വീസ് അവസാനിപ്പിക്കുകയായിരുന്നു.



സർവ്വീസ് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനു മുൻപ് ഏകദേശം 15 ഓളം ട്രിപ്പുകൾ ആൽബർട്ട് ടൂർസ് പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്. ലോകം കണ്ട സഞ്ചാരി കൂടിയായ ആൽബർട്ട് എന്നു പേരുള്ള ഈ ബസ് ഇപ്പോൾ നന്നായി പരിപാലിച്ചു പോരുന്നു.

ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന ഈ റൂട്ടിലെ ബസ് യാത്ര ഇനി സാധ്യമാക്കാൻ യാതൊരു സാധ്യതയുമില്ല. എങ്കിലും എന്നെങ്കിലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മാറി ഈ റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുമെന്നും, നമുക്ക് അതിൽ യാത്ര ചെയ്യാമെന്നുമൊക്കെ പ്രതീക്ഷിക്കാം.



Tuesday, May 26, 2020

ബി കിഡുഡു - സഞ്ചുബാറിന്റെ ഗായിക



കുറച്ച്‌ വർഷങ്ങൾക്ക്‌ മുന്നെ അവ്യക്തമായ ഒരു ഭാഷയിൽ പ്രത്യേക രൂപഭാവങ്ങളുളള ഇവരുടെ ഗാനം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നേരുപറഞ്ഞാൽ മിക്കവയും അവരുടെ രൂപത്തേയും ഗാനാലാപനത്തേയും കളിയാക്കുന്ന തരത്തിലുളളവയായിരുന്നു, പലതിന്റേയും തലക്കെട്ടും അതിൽ വന്നിരുന്ന കമന്റുകളും. അന്ന് തൊട്ടേ ഇവർ ആരാണെന്നും പേരെന്തെന്നും ആ ഭാഷ ഏതെന്നും അറിയാൻ ശ്രമം നടത്തിയിരുന്നു. അങ്ങിനെ അവരുടെ പേരും ഊരുമൊക്കെ കണ്ടെത്തിയെങ്കിലും അപൂർണ്ണമായ വിവരങ്ങൾ വെച്ച്‌ ഒരു പോസ്റ്റ്‌ പൂർത്തിയാക്കാൻ കഴിയാത്തത്‌ കൊണ്ട്‌ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങൾക്ക്‌ ശേഷം ഇന്ന് വീണ്ടും യൂടൂബിൽ ഫത്തൂമ മിൻത്‌ ബറക, ( അതാണ്‌ അവരുടെ യഥാർത്ഥ പേര് ) എന്ന് സെർച്ച്‌ ചെയ്തപ്പോൾ ആദ്യം വന്നത്‌ അവരെ ഖബറടക്കുന്ന‌ വീഡിയോ ആയിരുന്നു. 2013 ഏപ്രിൽ 17ന്‌ അവർ മരണപ്പെട്ട്‌‌ കഴിഞ്ഞിരുന്നു.




ബി കിഡുഡു എന്നറിയപ്പെട്ടിരുന്ന ഫത്തൂമ ബിൻത്‌ ബറക, ഒരു കാലഘട്ടത്തിന്റെ അവസാന ഗായികയായിരുന്നു. താൻസാനിയയിലെ ഒമാൻ ഭരണപ്രദേശമായിരുന്ന സഞ്ചുബാറിൽ ( സാൻസിബാർ ) ജനിച്ച ബി കിഡുഡു താറബ്‌‌ എന്ന അറബ്‌-ആഫ്രിക്കൻ സംഗീതത്തിലെ ഏറ്റവും പ്രായം ചെന്ന ഗായികയായിരുന്നു. താറബിൽ തന്നെ സഞ്ചുബാറിയൻ ശൈലിയിലെ അവസാന ഗായികയായാണ്‌ അവർ അറിയപ്പെട്ടത്‌. ഒരു നാളികേര കച്ചവടക്കാരന്റെ മകളായി പിറന്ന അവർക്ക്‌ തന്റെ ജനന വർഷത്തെക്കുറിച്ച്‌ വലിയ ധാരണകളോ രേഖകളോ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഏറ്റവും പ്രായം ചെന്ന ഗായികയെന്ന റെക്കോഡിനായി ഗിന്നസ്‌ ബുക്ക്‌ അവരെ സമീപിച്ചെങ്കിലും പ്രായം തെളിയിക്കുന്ന രേഖകളുടെ അഭാവം നിമിത്തം അവരതിൽ നിന്ന് പിന്മാറുകയാണുണ്ടായത്‌. അവർ പറഞ്ഞ വിവരണങ്ങളുടെ അടിസ്ഥാനത്തിൽ മരണപ്പെടുമ്പോൾ നൂറ്റിപ്പത്ത്‌ വയസ്സായിട്ടുണ്ടായിരിക്കണം ബി കിഡുഡുവിന്‌.

ബി കിഡുഡു-വിന്‍റെ പ്രശസ്തമായ ഒരു ഗാനം

ആറു സഹോദരങ്ങളുണ്ടായിരുന്ന കിഡുഡുവിന്റെ പിതാവ്‌ ബറകയും മാതാവ്‌ കിഡുഡുവുമായിരുന്നു. മാതാവിന്റെ പേരിനോട്‌ ചേർത്ത്‌ കിഡുഡുവിന്റെ മകൾ എന്നർത്ഥത്തിലാണ്‌ ബി കിഡുഡു എന്ന വിളിപ്പേര്‌ ഫത്തൂമക്ക്‌ വന്നത്‌. ചെറുപ്രായം തൊട്ട്‌ താൻ സഞ്ചുബാറി താറബ്‌‌‌ ഗായികയായിരുന്ന സിതി ബിൻത്‌ സഅദിൽ നിന്ന് ഗാനങ്ങൾ കേട്ടാണ്‌ വളർന്നതെന്നും അവരുടെ അടുക്കൽ വിദേശികളടക്കമുളളവർ ഗാനം കേൾക്കാൻ വരുമ്പോൾ താനും അവിടെ ഉണ്ടാവാറുണ്ടെന്നും അങ്ങിനെ കണ്ടും കേട്ടുമാണ്‌ താൻ പഠിച്ചതെന്നും സിതി ബിൻത്‌ സഅദ്‌ തന്റെ ഗുരുവായിരുന്നുവെന്നും ബി കിഡുഡു ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

സൻസിബാറിലെ പാരമ്പര്യ ജനപ്രിയ ഗായികയായിരുന്ന ബി കിഡുഡുവിന്‌‌ വളരെ ചെറുപ്രായത്തിൽ തന്നെ പിതാവിന്റെ നിർബന്ധത്താൽ വിവാഹിതയാവേണ്ടി വന്നിരുന്നു. എന്നാൽ ഭർത്തൃപീഠനം അസഹ്യമായതിനാൽ അവിടെ നിന്ന് ഒളിച്ചോടിപ്പോരുകയും 1930കളിൽ വടക്കൻ ഈജിപ്തിൽ ചെന്ന് പാട്ടുപാടിയും തനിക്ക്‌ പാരമ്പര്യമായി ലഭിച്ച സഞ്ചുബാരി വൈദ്യചികിത്സയുമായി ജീവിച്ച്‌ പോന്നു. പിന്നീട്‌ 1940നു ശേഷം ഈജിപ്തിൽ നിന്ന് തിരികെ സാൻസിബാറിൽ എത്തിയ അവർ പതുക്കെ പതുക്കെ സഞ്ചുബാറി താറബ്‌‌ ഗാനശാഖയിൽ പ്രശസ്തിയിലേക്ക്‌ ഉയർന്നു. വിവിധ ആഫ്രിക്കൻ രാഷ്ട്രങ്ങൾക്ക്‌ പുറമേ ഇംഗ്ലണ്ട്‌, സ്പെയിൻ, ഒമാൻ, ഫിൻലാന്റ്‌, ജർമ്മനി, ഇറ്റലി, അമേരിക്ക തുടങ്ങി അമ്പതോളം രാഷ്ട്രങ്ങളിലും പോയി അവർ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്‌. താൻസാനിയൻ സഞ്ചുബാറി താറബ്‌ രാജ്ഞിയെന്ന്‌ അറിയപ്പെട്ട ബി കിഡുഡു ഒമാനി പാരമ്പര്യമുളള സഞ്ചുബാറി അറബിയിലും സ്വാഹിലി ഭാഷയിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്‌. പുതുതലമുറയിൽ പലർക്കും ഈ ഗാനശാഖയിൽ അറിവ്‌ പകർന്ന് നൽകുകയുമുണ്ടായി.

1999ൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ അവാർഡും 2005ൽ womex അവാർഡും 2012ൽ താൻസാനിയൻ ഗവൺമെന്റും അവാർഡുകൾ നകിയിട്ടുണ്ട്‌. ഇവരെക്കുറിച്ച്‌ ഹോളിവുഡ്‌ ചലചിത്ര നിർമ്മാതാവ്‌ ആൻഡ്രൂ ജോൺസൺ രണ്ട്‌ ഡോക്യുമെന്ററികളും നിർമ്മിച്ചിട്ടുണ്ട്‌.

📚 വിവരങ്ങൾ വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ചത്‌.

✒️ Abdulla Bin Hussain Pattambi

Friday, May 8, 2020

പുത്തൻ മാളിക കൊട്ടാരം (കുതിരമാളിക)

പത്മസ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്വാതിതിരുനാള്‍ രാമവര്‍മ്മ പണി തീര്‍ത്ത ഒരു കൊട്ടാരമാണ് കുതിര മാളിക എന്ന് അറിയപ്പെടുന്ന പുത്തന്‍ മാളിക കൊട്ടാരം.കൊട്ടാരത്തിന്റെ മുകളിലത്തെ നിലയില്‍, പുറമേ തടിയില്‍ 122 കുതിരകളെ വരി വരിയായി കൊത്തിവെച്ചിട്ടുണ്ട്. അങ്ങനെയാണ് 22 ഏക്കര്‍ സ്ഥലത്ത് നില്‍ക്കുന്ന ഈ കൊട്ടാരത്തിനു കുതിര മാളിക എന്ന പേര് കിട്ടിയത്. പാലക്കാട് പരമേശ്വര ഭാഗവതര്‍ , ഇരയിമ്മന്‍ തമ്പി, ശദ്കാല ഗോവിന്ദ മാരാര്‍ തുടങ്ങിയ സംഗീത വിദ്വാന്‍മാരുടെ ധ്വനികള്‍ ഈ കൊട്ടാരച്ചുമരുകളില്‍ ഒരു കാലത്ത് പ്രകമ്പനം കൊണ്ടിരുന്നു. രാജഭരണം നാടുനീങ്ങിയെങ്കിലും കാലത്തെ അതീജീവിച്ച സ്വാതിയുടെ സംഗീത സദസ്സ് സന്ദര്‍ശകരെ ഇപ്പോഴും ആകര്‍ഷിച്ചു വരുന്നു.
തിരുവനന്തപുരം കോട്ടക്കകത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനുടുത്താണ് ഈ രാജഹര്‍മ്യം. തികഞ്ഞ ദൈവ ഭക്തനായ സ്വാതിതിരുനാള്‍ പത്മനാഭസ്വാമി ദര്‍ശനവും തന്റെ സംഗീതസപര്യയും മുന്നില്‍ കണ്ടാണ് ഈ കൊട്ടാരം പണിതത്. കല്ല്, മരം, തേക്ക് എന്നിവ കൊണ്ട് 1846 ലാണ് ഈ കൊട്ടാരം പണിതതെന്നാണ് ചരിത്ര രേഖകള്‍ നല്‍കുന്ന സൂചന. പുത്തന്‍ മാളിക എന്നാണ് ഈ കൊട്ടാരം രേഖകളില്‍ അറിയപ്പെടുന്നതെങ്കിലും കുതിരമാളിക എന്ന പേരിലാണ് ഇത് പ്രസിദ്ധമായത്. തേക്ക് തടിയില്‍ നിര്‍മിച്ച കുതിരയുടെ രൂപങ്ങള്‍കൊണ്ടാണ് കൊട്ടാരത്തിന്റെ മുഖ ഭാഗത്തുള്ള മേല്‍പ്പുരയുടെ പല ഭാഗങ്ങളും തമ്മില്‍ യോജിപ്പിച്ചിട്ടുള്ളത്. 122 കുതിരകളുടെ രൂപങ്ങള്‍ ഇത്തരത്തില്‍ കൊട്ടരക്കെട്ടുകള്‍ കൂട്ടി യോജിപ്പിക്കാനായി സ്ഥാപിച്ചതായി കാണാം. അതു കൊണ്ടാണ് ഈ കൊട്ടാരം കുതിരമാളിക(Mansion of Horses) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. കേരളീയ വാസ്തുശില്‍പ്പ രീതിയില്‍ ഈ കൊട്ടാരത്തിന് 80 ഓളം മുറികളുണ്ടെങ്കിലും 20 മുറികളില്‍ മാത്രമെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. കൊട്ടാരത്തിലെ അപൂര്‍വമായ വസ്തുക്കളും ഇതിനുള്ളില്‍ സൂക്ഷിച്ചിട്ടുണ്ട്. ബല്‍ജിയം ഗ്ലാസുകളാല്‍ നിര്‍മിതമായ ആള്‍ കണ്ണാടികള്‍, പെയിന്റുകള്‍, സ്ഫ്ടിക നിര്‍മിതമായ അലങ്കാര വസ്തുക്കള്‍, രാജ വിളമ്പരം പുറപ്പെടുവിക്കുന്ന ചെണ്ട (Royal drum) ആനക്കൊമ്പിലും സ്ഫടികത്തിലും നിര്‍മിച്ച സിംഹാസനങ്ങള്‍ എന്നിവ ആരെയും ആകര്‍ഷിക്കും. കൂടാതെ സ്വാതി തിരുനാളിന്റെ ലൈബ്രറി, സംഗീത സഭ, പ്രാര്‍ത്ഥന നടത്തുന്ന അമ്പാരി മുഖപ്പ് എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിച്ചു വരുന്നു. സ്വാതി തിരുനാളിന്റെ കാലത്ത് നിരവധി സംഗീത പ്രതിഭകള്‍ ഇവിടെ കച്ചേരി നടത്താന്‍ എത്താറുണ്ടായിരുന്നു. സ്വയം ഒരു കവിയും സംഗീത പ്രേമിയുമായിരുന്ന രാജാവിന്റെ കാലത്ത് അന്യദേശങ്ങളില്‍ നിന്നുപോലും ഇവിടെ സംഗീത പ്രതിഭള്‍ എത്തിയതായി തിരുവിതാംകൂര്‍ ചരിത്രം വ്യക്തമാക്കുന്നു. ഈ കൊട്ടാരത്തോടു ചേര്‍ന്ന കരുവേലിപ്പുറ മാളികയിലാണ് ചരിത്രപ്രസിദ്ധമായ മേത്തന്‍ മണി സ്ഥിതിചെയ്യുന്നത്.