Friday, May 8, 2020

കോയിക്കൽ കൊട്ടാരം



325 വർഷത്തെ ചരിത്രം ഉറങ്ങുന്ന കൊട്ടരമാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന കോയിക്കൽ കൊട്ടാരം വിശദമായി പരിശോധിച്ചാൽ ഒരു 400 വർഷത്തെ പഴക്കമെങ്കിലും ഉണ്ടാകും 1677-1684 ഈ കാലഘട്ടത്തിൽ വേണാട് റീജന്റ് തമ്പുരാട്ടി ആയിരുന്ന ഉമയമ്മറാണി നിർമ്മിച്ചതാണ് ഈ കൊട്ടരമെന്നു പറയപ്പെടുന്നു. ഇളയെടുത്തു സ്വരൂപമെന്നാണ് ഈ രാജവംശം അറിയപ്പെട്ടിരുന്നത് അതായത് വേണാട് രാജവംശത്തിന്റെ ഏറ്റവും ഇളയ തായ് വഴി. നെടുമങ്ങാട് പത്തനാപുരം കൊട്ടാരക്കര പിന്നേ ഇപ്പോൾ തമിഴ് നാടിന്റെ അധികാരപരിധിയിൽ ഉള്ള ചെങ്കോട്ട. ഈ പ്രദേശങ്ങൾ എല്ലാം ഒരുകാലത്തു ഉമയ്യമാ റാണിയുടെ അതായത് ഇളയെടുത്തു സ്വരൂപത്തിന്റെ അധികാരപരിധിയിൽ ഉണ്ടായിരുന്നതാണ്. മുകിലിൽ നിന്നുള്ള മുസ്ലീം പോരാളികൾ ഉമയമ്മ തമ്പുരാട്ടിയുടെ കാലത്ത് തിരുവനന്തപുരത്തു ആക്രമണത്തിനായി തമ്പടിച്ചിരുന്നുവെന്നും ഇതിൽ ഭയന്ന റാണി തിരുവനന്തപുത്ത് നിന്നും നെടുമങ്ങാട്ടേക്കു നിലയുറപ്പിച്ചു എന്നു ചരിത്രം പറയുന്നു ഉമയമ്മ റാണിക്ക് നില ഉറപ്പിക്കാൻ വേണ്ടി അന്ന് പണിതതാണ് ഈ കോയിക്കൽ കൊട്ടാരം. സർക്കാരിന്റെ കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ഇന്ന് കോയിക്കൽ കൊട്ടാരം 1992മുതൽ പുരാവസ്തു വകുപ്പിന്റെ ഒരു നാണയപഠനകേന്ദ്രമായി പ്രവർത്തിക്കുന്നു തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നാണയ ശേഖരണവും ഇവിടെയാണ് ഉള്ളത്. ലക്ഷങ്ങൾ വിലയുള്ള റോമൻ സ്വർണ്ണ നാണയങ്ങൾ ഇവിടെ ഉണ്ട്. ഇവിടെ സൂക്ഷിക്കാൻ സാധികാത്ത കുറെ നാണയങ്ങൾ ശ്രീപാദം കൊട്ടാരത്തിലെ നിലവറയിൽ മാറ്റിയിട്ടുണ്ട്. പ്രാചീന നാലുകെട്ട് സമ്പ്രദായത്തിലുള്ള ഈ കൊട്ടാരത്തിൽ ഒരു രഹസ്യമുണ്ട്. പുറത്തേക്കു ഭൂമിക്കടിയിലൂടെ ഒരു തുരങ്കം. കിളിമാനൂർ കൊട്ടാരവുമായി ഈ തുരങ്കത്തിന് ബന്ധമുണ്ടെന്ന് ചില തെളുവുകൾ ലഭിച്ചിട്ടുണ്ട്. പൊതു അവധി ദിവസങ്ങളും തിങ്കളാഴ്ചയും ഒഴികെ ഈ കൊട്ടാരവും പുരാവസ്തു മ്യൂസിയവും നിങ്ങള്ക്ക് വേണ്ടി തുറന്നു കിടക്കും.